പതിനാറാമതു കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (ഗണേശ്ശോൽസവം) കൊടിയിറങ്ങുമ്പോൾ ബാക്കി നിൽക്കുന്നതു ചില പ്രതിലോമ ചിന്തകൾ മാത്രം....മനസ്സിൽ തങ്ങി നിൽക്കാൻ മാത്രമുള്ള നല്ല സിനിമകൾ നന്നേ കുറവു....ഇനി കുറച്ച് നല്ല സിനിമകൾ ഉണ്ടായിരുന്നതു തന്നെ കാണാൻ മാറിക്കൊണ്ടിരിക്കുന്ന ഷെഡ്യൂളും അതുകൊണ്ടുണ്ടായിരുന്ന തിരക്കുകളും അനുവദിച്ചില്ല....പിന്നെയുണ്ടായിരുന്നതു ഖദറിട്ട ഗൂണ്ടായിസവും അതിനെതിരെയുള്ള പ്രതിഷേധങ്ങളും....
തീയ്യേറ്ററുകളിലേയ്ക്കു ചെല്ലുന്ന ഡെലിഗേറ്റുകളെ സ്വാഗതം ചെയ്യുന്നത് ഇങ്ങനെയൊരു ഫ്ലക്സാണു...
"WELCOME DELEGATES
priyadarsan fans association "
"WELCOME DELEGATES
priyadarsan fans association "
ഇദ്ദേഹത്തിന്റെ തൊലിക്കട്ടി സമ്മതിക്കണം!!! അല്ല കോപ്പിയടിയിൽ റിസ്സേർച്ച് ചെയ്തു മലയാളിയെ നാണിപ്പിച്ചു ഇപ്പോൾ ഉത്തരേന്ത്യക്കാരെ അതിന്റെ കോപ്പിയടിയിലൂടെ ഊ...ജ്ജ്വലമായി പറ്റിച്ചു കൊണ്ടിരിക്കുന്ന പ്രിയദർശൻ സാറിൽ നിന്നും ഇതിൽക്കൂടുതൽ നിലവാരം എങനെ പ്രതീക്ഷിക്കാനാണു????
വലതുപക്ഷ സവർണ്ണ വർഗീയ കോമരങ്ങളുടെ കയ്യിൽ മലയാള സിനിമയും ചലച്ചിത്രോൽസവങ്ങളും ചെന്നു പെട്ടാൽ ഉണ്ടാകുന്ന അപകടങ്ങളെന്തൊക്കെയാണെറിയണമെങ്കിൽ ഈ ഫിലിം ഫെസ്റ്റിവൽ കാണേണ്ടിയിരുന്നു........
വലതുപക്ഷ സവർണ്ണ വർഗീയ കോമരങ്ങളുടെ കയ്യിൽ മലയാള സിനിമയും ചലച്ചിത്രോൽസവങ്ങളും ചെന്നു പെട്ടാൽ ഉണ്ടാകുന്ന അപകടങ്ങളെന്തൊക്കെയാണെറിയണമെങ്കിൽ ഈ ഫിലിം ഫെസ്റ്റിവൽ കാണേണ്ടിയിരുന്നു........
മൂന്നു നാലു ദിവസം സിനിമ കണ്ടിട്ടും ഒരുപാട് നല്ല സിനിമകളൊന്നും കാണാൻ പറ്റാത്ത സങ്കടത്തിൽ 15-ആം തീയതി ശ്രീവിശാഖിലെത്തി ....അവിടെ "ബോഡി" എന്നൊരു നല്ല സിനിമയുണ്ടത്രേ??? അതു നല്ലതാണെന്നു ആരൊക്കെയോ പറയുന്നു....എന്നാൽ പൊയ്ക്കളയാം...3.30 pm നാണു ഷോ...2.45 ആയപ്പോൾ തീയേറ്ററിലെത്തി......കൂടി നിൽക്കുന്ന ആളുകളെ കടത്തി വിടാതെ കുറേ തടിമാടന്മാർ (വോളണ്ടിയർമാരാണത്രേ!!! ഒരു 10-15 പേർ) തടഞ്ഞു വെച്ചിരിക്കുന്നു....കവി കുരീപ്പുഴ ശ്രീകുമാറുമൊക്കെ ഉണ്ട്...അപ്പോൾ ഒരു പത്തിരുപതു പേർ വന്നു ... V I P കളാണത്രേ...കുരീപ്പുഴയൊക്കെ കയറാനാകാതെ നിൽക്കുമ്പോൾ നമുക്കാർക്കുമറിയാത്ത ഈ വീ ഐ പികൾ അകത്തു കയറി ...വാതിലടഞ്ഞു.....ഇനി സ്ഥലമില്ല എന്നു പ്രഖ്യാപനം....ആളുകൾ രോഷാകുലരായി...സ്ഥലമുണ്ടോ ഇല്ലയോ എന്നു ഡെലിഗേറ്റുകളാണു സാധാരണ തീരുമാനിക്കാറു..പതിനായിരം പേർ രെജിസ്റ്റെർ ചെയ്ത മേളയിൽ ഏഴായിരം പേർക്കു സൗകര്യം ഒരുക്കിയിട്ടു മന്ത്രി പറഞ്ഞതു അഡ്ജസ്റ്റ് ചെയ്യാനായിരുന്നു...തറയിലിരുന്നും അഡ്ജസ്റ്റ് ചെയ്തു ഡെലിഗേറ്റ്സ് സഹകരിച്ചു.....കഴിയാത്തവർ ഇറങ്ങിപ്പോയി ...ഇതാണു പതിവു...പക്ഷെ അതിനും സമ്മതിക്കില്ലെന്നു വെച്ചാൽ...?? ഒരു പെൺകുട്ടി മുന്നിൽ നിൽപ്പുണ്ടായിരുന്നു "കടത്തിവിട്ടേ പറ്റൂ " എന്നു ശക്തമായി വാദിച്ച്.......
മുൻ നിരയിൽ ത്തന്നെ മൈത്രി പബ്ലിക്കേഷൻസിന്റെ ലാൽ സലാം ചേട്ടൻ ,പിന്നെ സാഗർ , പിന്നെ അവിചാരിതമായി വന്നു പെട്ട ഈ പാവവും....തൊട്ടുമുൻപു ഇരുപത് പേരെ കടത്തിവിട്ടതിനെ സ: ലാൽസലാം ചോദ്യം ചെയ്തു....പെൺകുട്ടി അതേറ്റുപിടിച്ചു....സംഘാടകർ അവൾക്ക് നേരേ തിരിഞ്ഞു.... " തുണ്ട് പടം കാണാനാണോടീ....@#@%@@^$##%*(%&% നീ ഈ തിക്കിത്തിരക്കുന്നത്" എന്നു വോളണ്ടിയർമാർ....അതുകണ്ട ഞങ്ങൾ അതിനെ ചോദ്യം ചെയ്തു ....അപ്പോൾ തീയേറ്റർ മാനെജർ ഒരു ചുവന്ന കുറിയിട്ട താടിക്കാരനടക്കം വോളണ്ടിയർമാർ ലാൽസലാം സഖാവിനെ തല്ലാൻ പോകുന്നു....ഞങ്ങൾ ഇടയ്ക്കു കയറുന്നു...ഇടയിലൂടെ ചിലർ അദ്ദെഹത്തെ മർദ്ദിക്കുന്നു.... ഠിം......
അടുത്ത രംഗം :
ബോഡി വിട്ടു ആളുകൾ ഇറങ്ങി വരുമ്പോൾ ഞങ്ങൾ പ്രതിഷേധത്തിൽ.........പ്രതിഷേധ പ്രകടനം കൈരളി തീയറ്റരിലേയ്ക്കു...അവിടെ ഞങ്ങളെ പോലീസ് തടയുന്നു...കാരണം ഗണെഷ് തമ്പ്രാ അകത്തുണ്ട്.....പിന്നെ ഒരു വിധം തീയറ്ററിനുള്ളില്ക്കയറി....
സമരം തുടർന്നു...നിർമ്മാതാവു രഞ്ജിത്തും ജോയിന്റ് സെക്രട്ടറി സജിതാ മഠത്തിലും ഞങ്ങളെ ചർച്ചയ്ക്കു വിളിച്ചു...ഞാനും ലാൽസലാം സഖാവും സൂരജേട്ടനും ചർച്ചയ്ക്കു പോയി...അവർ വളരെ മാന്യമായി ലാൽ സലാം സഖാവിന്റെ പരാതി സ്വീകരിച്ച് നടപടി എടുക്കാമെന്നു ഉറപ്പു തന്നു...അപ്പോഴാണു ഒരു ഖദർദാരി കടന്നു വന്നതു....'കേസെടുക്കാൻ പറ്റില്ലെന്നും വോളണ്ടിയർമാർ "നമ്മുടെ" പിള്ളേരായതു കൊണ്ട് ലിസ്റ്റ് തരാൻ പറ്റില്ലെന്നും' ഭീഷണി...താൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയാണു എന്നു സ്വയം പരിചയപ്പെടുത്തി....ഞങ്ങൾ ഇറങ്ങിപ്പോരുന്നു...
പിറ്റേന്നാണു ഹരാസ്സ് ചെയ്യപ്പെട്ട ആ പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞത്... ആജ്ഞ രവീന്ദ്രൻ... നല്ല പ്രതികരണ ശേഷിയുള്ള സ്മാർട്ടായ ഒരുകുട്ടി....പുള്ളിക്കാരി കൈരളിയുടെ പഴയ ന്യൂസ് റീഡർ ആണു...ആജ്ഞ പരാതി കൊടുക്കാൻ തയ്യാറായി...പിന്നെ അന്നു മുഴുവൻ സമരം...അതിശയിപ്പിച്ചതു മീഡിയാ ആണു...എല്ലാ ചാനലുകളും വീഡിയോ പിടിച്ചെങ്കിലും ന്യൂസ് കാട്ടിയില്ല....എന്തൊരു മാധ്യമ ധർമ്മം???...
ഇത്തരം അനീതികൾക്കെതിരേ ശബ്ദമുയർത്തുകയും പ്രതികരിക്കുകയും വേണം...സമരം ഏറ്റെടുത്ത് വിജയിപ്പിച്ചതു സെന്റർ ഫോർ ഫിലിം ജെണ്ടർ & കൾച്ചറൽ സ്റ്റഡീസ് എന്ന സംഘടന ആയിരുന്നു...അതിന്റെ ചെയർമാൻ കെ.ജി .സൂരജിന്റെ സംഭാവന മറക്കാൻ കഴിയില്ല
ബോഡി വിട്ടു ആളുകൾ ഇറങ്ങി വരുമ്പോൾ ഞങ്ങൾ പ്രതിഷേധത്തിൽ.........പ്രതിഷേധ പ്രകടനം കൈരളി തീയറ്റരിലേയ്ക്കു...അവിടെ ഞങ്ങളെ പോലീസ് തടയുന്നു...കാരണം ഗണെഷ് തമ്പ്രാ അകത്തുണ്ട്.....പിന്നെ ഒരു വിധം തീയറ്ററിനുള്ളില്ക്കയറി....
സമരം തുടർന്നു...നിർമ്മാതാവു രഞ്ജിത്തും ജോയിന്റ് സെക്രട്ടറി സജിതാ മഠത്തിലും ഞങ്ങളെ ചർച്ചയ്ക്കു വിളിച്ചു...ഞാനും ലാൽസലാം സഖാവും സൂരജേട്ടനും ചർച്ചയ്ക്കു പോയി...അവർ വളരെ മാന്യമായി ലാൽ സലാം സഖാവിന്റെ പരാതി സ്വീകരിച്ച് നടപടി എടുക്കാമെന്നു ഉറപ്പു തന്നു...അപ്പോഴാണു ഒരു ഖദർദാരി കടന്നു വന്നതു....'കേസെടുക്കാൻ പറ്റില്ലെന്നും വോളണ്ടിയർമാർ "നമ്മുടെ" പിള്ളേരായതു കൊണ്ട് ലിസ്റ്റ് തരാൻ പറ്റില്ലെന്നും' ഭീഷണി...താൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയാണു എന്നു സ്വയം പരിചയപ്പെടുത്തി....ഞങ്ങൾ ഇറങ്ങിപ്പോരുന്നു...
പിറ്റേന്നാണു ഹരാസ്സ് ചെയ്യപ്പെട്ട ആ പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞത്... ആജ്ഞ രവീന്ദ്രൻ... നല്ല പ്രതികരണ ശേഷിയുള്ള സ്മാർട്ടായ ഒരുകുട്ടി....പുള്ളിക്കാരി കൈരളിയുടെ പഴയ ന്യൂസ് റീഡർ ആണു...ആജ്ഞ പരാതി കൊടുക്കാൻ തയ്യാറായി...പിന്നെ അന്നു മുഴുവൻ സമരം...അതിശയിപ്പിച്ചതു മീഡിയാ ആണു...എല്ലാ ചാനലുകളും വീഡിയോ പിടിച്ചെങ്കിലും ന്യൂസ് കാട്ടിയില്ല....എന്തൊരു മാധ്യമ ധർമ്മം???...
ഇത്തരം അനീതികൾക്കെതിരേ ശബ്ദമുയർത്തുകയും പ്രതികരിക്കുകയും വേണം...സമരം ഏറ്റെടുത്ത് വിജയിപ്പിച്ചതു സെന്റർ ഫോർ ഫിലിം ജെണ്ടർ & കൾച്ചറൽ സ്റ്റഡീസ് എന്ന സംഘടന ആയിരുന്നു...അതിന്റെ ചെയർമാൻ കെ.ജി .സൂരജിന്റെ സംഭാവന മറക്കാൻ കഴിയില്ല